കാസർകോട് ‘ഹൃദയപൂർവം’ ക്യാംപ് ഇന്നും നാളെയും

Mail This Article
കാസർകോട് ∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നൊരുക്കുന്ന ‘ഹൃദയപൂർവം’ സൗജന്യ ഹൃദയ പരിശോധനാ ക്യാംപ് കാസർകോട്ട് ഇന്ന് ആരംഭിക്കും. വിദ്യാനഗറിലെ ചിന്മയ വിദ്യാലയയിൽ രാവിലെ 8.30ന് റജിസ്ട്രേഷൻ തുടങ്ങും. 10ന് കലക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷൻ കേരള മേധാവി വിവിക്താനന്ദ സരസ്വതി പങ്കെടുക്കും. നാളെ ഉച്ചയോടെ സമാപിക്കും.
എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറിലേറെ പേരാണ് ക്യാംപിൽ പരിശോധനയ്ക്കെത്തുന്നത്. ‘ഹൃദയപൂർവം’ പദ്ധതിയിൽ മുൻപ് ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കുള്ള തുടർ പരിശോധനയും നടക്കും. മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം മേധാവി ഡോ.അജിത് മുല്ലശ്ശേരി, ഡോ.വിജിത്ത് കോശി ചെറിയാൻ, ഡോ.പ്രതിക്, ഡോ.രവി അഗർവാൾ, ഡോ.പ്രമോദ് സാഗർ, ഡോ.തേജസ്വി എന്നിവർ നേതൃത്വം നൽകും. വിശദമായ പരിശോധനകൾക്കു ശേഷം ശസ്ത്രക്രിയ ആവശ്യമുള്ളവരുടെ മുൻഗണനാ പട്ടിക തയാറാക്കും. ഇതുവരെ 1500 കുട്ടികൾ അടക്കം 2500 പേർക്കാണ് പദ്ധതി വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്.