ലണ്ടൻ ∙ ലോക ഒന്നാംനമ്പര്‍ താരമായ ബ്രിട്ടന്റെ ആന്‍ഡി മറേ വിമ്പിള്‍ഡന്‍ ടെന്നീസ‌് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. അമേരിക്കയുടെ സാം ക്വെറിയാണ് മറേയെ തോല്‍പ്പിച്ച് സെമിയിലെത്തിയത്. സ്കോര്‍ 3-6, 6-4, 6-7, 6-1, 6-1.
രണ്ടു മണിക്കൂര്‍ 42 മിനിട്ട് നീണ്ടുനിന്ന മല്‍സരത്തില്‍ പൂര്‍ണ കായികക്ഷമതയോടെയല്ല മറേ മല്‍സരം പൂര്‍ത്തിയാക്കിയത്. വിമ്പിള്‍ഡനിലെ നിലവിലെ ചാംപ്യന്‍ കൂടിയായിരുന്നു ആതിഥേയതാരമായ മറേ.
ലക്സംബര്‍ഗിന്റെ ഗില്ലെസ് മുള്ളറെ പരാജയപ്പെടുത്തി ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചും സെമിയിലെത്തി.