കോഴിക്കോട്∙ കേരളത്തിൽ രാഷ്ട്രീയ ആക്രമങ്ങളുടെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾ വർധിച്ചുവരുന്നതായി ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു. കുടുംബാംഗങ്ങൾ ഏതെങ്കിലും ഒരു പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന പേരിൽ സ്ത്രീകളെ മാനസികമായും ശാരീരികമായും ആക്രമിക്കുകയാണ്. ഇതേക്കുറിച്ചു ഡിജിപിയോടു വിശദീകരണം തേടിയപ്പോൾ അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ലെന്നും സുഷമ സാഹു പറഞ്ഞു.
എന്നാൽ കേരളത്തിൽനിന്നു കമ്മിഷനു ലഭിക്കുന്ന പരാതികൾ ഒട്ടേറെയാണ്. കഴിഞ്ഞദിവസം കണ്ണൂരിൽവച്ച് 27 പരാതികൾ തനിക്കു നേരിട്ടു ലഭിച്ചു. ഇവ പരിശോധിച്ച് അടുത്തമാസം വീണ്ടും ഡിജിപിയെ വിളിച്ചുവരുത്തുമെന്നും നടപടികൾക്കു ശുപാർശ ചെയ്യുമെന്നും സുഷമ അറിയിച്ചു. കേരളത്തിലെ മുഖ്യമന്ത്രി വളരെ ദുർബലനായിപ്പോയി. അദ്ദേഹത്തിനു സ്ഥിതിഗതികൾ നിയന്ത്രിക്കാനാകുന്നില്ലെന്നും സുഷമ മാധ്യമപ്രവർത്തകരോടു പറഞ്ഞു.