കൊച്ചി∙ ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതിൽ സര്‍ക്കാരിനു വീഴ്ച ഇല്ലെന്നു പറയാനാകില്ലെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മനഃപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കും. സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാനപ്രശ്നമാണെന്നും മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഓഖി ദുരന്തമേഖലയില്‍ മന്ത്രിമാര്‍ക്കുനേരെയുണ്ടായ മല്‍സ്യത്തൊഴിലാളികളുടെ രോഷപ്രകടനം തങ്ങളോടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അവരുടെ സ്വന്തമാണു മന്ത്രിമാര്‍. തൊഴിലാളികളുമായി വിരോധംവച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല സംസ്ഥാനത്തുള്ളതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Advertisement