Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധിയിൽ സന്തോഷം, ഒരാൾക്കും എന്റെ മകളുടെ ഗതിയുണ്ടാകരുത്: ജിഷയുടെ അമ്മ

Jisha Mother Rajeshwari

കൊച്ചി ∙ പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‍ലാമിന് വധശിക്ഷ ലഭിച്ചതിൽ സന്തുഷ്ടി രേഖപ്പെടുത്തി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും. ഈ ലോകത്ത് ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകാൻ പാടില്ലെന്ന് രാജേശ്വരി പറഞ്ഞു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോടും വധശിക്ഷ പ്രഖ്യാപിച്ച ജഡ്ജിയോടും മകൾക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്ന് ഇടറിയ വാക്കുകളിൽ രാജേശ്വരി‍ വ്യക്തമാക്കി.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി.സന്ധ്യ വ്യക്തമാക്കി. അന്വഷണ സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. അന്വേഷണ ഘട്ടത്തിൽ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ വിധിയെന്ന് സന്ധ്യ അഭിപ്രായപ്പെട്ടു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കേസിൽ, ജനാഭിലാഷത്തിനൊത്ത ശിക്ഷയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.