അങ്കാറ∙ തുർക്കിയിൽ റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനം കടലിലേക്ക് കുത്തിയിറങ്ങി ചെളിയിൽ പുതഞ്ഞു നിന്നു. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ തുർക്കിയിലെ ട്രബ്സോണിലാണു സംഭവം.
പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില്‍ പുതഞ്ഞതിനാൽ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും മഴ പെയ്ത് റണ്‍വേ തെന്നിയതാണെന്ന് റിപ്പോർട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു.