ന്യൂഡൽഹി∙ ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ അന്വേഷണസംഘം ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സിബിഐ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെയും ലാപ്ടോപുകളുടെയും പാസ്‍വേര്‍ഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി ചിദംബരം തയാറാകാത്ത പശ്ചാത്തലത്തിലാണു നടപടി.
ചോദ്യംചെയ്യലുമായും കാര്‍ത്തി സഹകരിക്കുന്നില്ലെന്നു കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സിബിഐ വ്യക്തമാക്കി. കാര്‍ത്തിയുെട ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ സി.എ. ഭാസ്കരന്‍, ഐഎന്‍എക്സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജി എന്നിവരെ കസ്റ്റഡിയില്‍ കിട്ടണം തുടങ്ങി സിബിഐയുടെ ആവശ്യങ്ങള്‍ കോടതി വെളളിയാഴ്ച പരിഗണിക്കും.
ചൊവ്വാഴ്ചയാണ് മൂന്നു ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ കാർത്തി തുടരട്ടെയെന്നു കോടതി വിധി