കൊച്ചി∙ എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ നഷ്ടം നികത്താൻ തയാറാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരള കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ (കെസിബിസി) നടത്തിയ അനുരഞ്ജന യോഗത്തിലാണു ആലഞ്ചേരി നിലപാടു വ്യക്തമാക്കിയത്. വിഷയം ചർച്ച ചെയ്യാൻ വൈദികരുടെ അടിയന്തരയോഗം ശനിയാഴ്ച ചേരും.
നേരത്തെ ഭൂമിയിടപാടു കേസിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരായുള്ള കർദിനാളിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ കർദിനാൾ തൽസ്ഥാനത്തുനിന്നു മാറി നിൽക്കണമെന്നാവശ്യപ്പെട്ട് വൈദികർ കൊച്ചിയിൽ യോഗം ചേർന്നിരുന്നു.