Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിത്തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

Varappuzha custodial death victim Sreejith ശ്രീജിത്ത്.

കൊച്ചി∙ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയാണെന്ന് ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ഉറപ്പിച്ചു. വീട് ആക്രമണക്കേസില്‍ ശ്രീജിത്ത് പ്രതിയല്ലെന്ന് നിരവധി പേരുടെ മൊഴിയെടുത്തശേഷമാണു പൊലീസ് സ്ഥിരീകരിച്ചത്. ആളുമാറിയെന്ന വിവരം ഒരാഴ്ച മുമ്പേ മനോരമ ന്യൂസാണ് പരാതിക്കാരന്റെ മൊഴി സഹിതം പുറത്തുവിട്ടത്. ഇതിനുശേഷം പൊലീസ് വ്യാജരേഖ ചമച്ച് യഥാര്‍ഥപ്രതിയെന്നു തന്നെ വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.

അതേസമയം, വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തിനേറ്റ പരുക്കുകളുടെ വിദഗ്ധപരിശോധനയ്ക്കാണു ബോര്‍ഡ്. കാലിലെ പേശികള്‍ക്കേറ്റ ക്ഷതം ഉരുട്ടിയതുമൂലമാണെന്ന സംശയം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ അന്വേഷണ സംഘമാണു തീരുമാനിച്ചത്.

അതേസമയം വീടുകയറി അക്രമിച്ച കേസിലെ പ്രതികളെ ആലുവ പൊലീസ് ക്ലബില്‍ വിശദമായി ചോദ്യം ചെയ്യും. റിമാന്‍ഡിലായ മൂന്ന് പ്രതികളെ പ്രത്യേക അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.