കാസർകോട്.∙ എൻഡോസൾഫാൻ വിഷമണ്ണിൽ ദുരിത രോഗങ്ങളുമായി പിറന്ന പെൺമകളും പോയി; അധികൃതരുടെ കനിവിനു കാത്തു നിൽക്കാതെ. ബെള്ളൂർ രേവതി -നാരായണ ദമ്പതികളുടെ മകളാണു മരിച്ചത്. ‘മനോരമ ഓൺലൈൻ’ പ്രസിദ്ധീകരിച്ച 'ഇവിടെ അമ്മമാർ ഉറങ്ങാറില്ല' പരമ്പരയിൽ പേരു പറയാതെ രേവതിയേയും മകളെയും പരാമർശിച്ചിരുന്നു.
ഇവിടെ അമ്മമാർ ഉറങ്ങാറില്ല – പരമ്പര വായിക്കാം
രണ്ടു മാസം മുമ്പാണു നീലിച്ച ശരീരവും ആന്തരികാവയവങ്ങൾക്കു തകരാറുമൊക്കെയായി രേവതിക്കു മകൾ പിറന്നത്. ഇവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു. ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസിച്ച ശേഷമാണ് കോഴിക്കോടേക്കു മാറ്റിയത്.