പാലക്കാട്∙ ഗർഭിണിക്കു ചികിത്സ വൈകിയതിനെ തുടർന്നു നവജാതശിശു മരിച്ചതായി ആരോപിച്ച് ബന്ധുക്കളും ബിജെപി പ്രവർത്തകരും മണ്ണാർക്കാട് താലൂക്ക് ആശുപത്രി ഉപരോധിച്ചു. തെങ്കര സ്വദേശി അനിതയുടെ കുഞ്ഞാണു മരിച്ചത്. 24ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിതയെ നാലുദിവസം ഡോക്ടർ പരിശോധിച്ചില്ലെന്നും പിന്നീടു വീട്ടിൽചെന്നു കണ്ടശേഷമാണു ചികിത്സിക്കാൻ തയാറായതെന്നും ബന്ധുക്കൾ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പ്രസവം നടന്നെങ്കിലും കുഞ്ഞു മരിച്ചു.
പ്രതീകാത്മക ചിത്രം.
Advertisement