മലപ്പുറം∙ എടപ്പാളിലെ തിയറ്ററിൽ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയത് പൊലീസിന്റെ പരാജയമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇതു സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു വലിയ നാണക്കേടുണ്ടാക്കിയെന്നും അദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വിശ്വസനീയമായ തെളിവുകളുണ്ടായിരുന്നിട്ടും പൊലീസ് ഉടൻ നടപടിയെടുക്കാത്തത് അവിശ്വസനീയമാണ്. 50 മിനിറ്റ് വിഡിയോ ദൃശ്യം വിശ്വസനീയമായ തെളിവാണ്. കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്ഥിതി വിശദമായി പഠിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.
ജീവിതം നശ്വരമാണെന്ന തിരിച്ചറിവിൽ ഏതു ഭൗതികവാദിക്കും അൽപം ആത്മീയവാദം ആകാമെന്നും ഒരു പരിപാടിക്കിടെ അദേഹം പറഞ്ഞു.