തിരുവനന്തപുരം∙ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ. മുങ്ങുന്ന കപ്പലിനു ഓട്ടയിടുന്നതു പോലെയായിരിക്കും തീരുമാനമെടുത്താൽ ഉണ്ടാവുകയെന്നു പോസ്റ്ററിൽ പറയുന്നു. ഇന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് ഒരു വിഭാഗം മുല്ലപ്പള്ളിയ്ക്കെതിരെ രംഗത്തുവന്നത്. കെപിസിസി അഴിച്ചുപണിയിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മുല്ലപ്പള്ളിക്കാണു സാധ്യതയെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണു പോസ്റ്ററുകൾ പതിച്ചത്.
പാലക്കാട് നഗരത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജീര്‍ണിച്ച നേതൃത്വത്തിനു വിശ്രമം നല്‍കണം, ജനസ്വാധീനമില്ലാത്ത ആസ്ഥാനമോഹികളെ മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററിലുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെടുന്നു.
അതിനിടെ, കൊല്ലത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പി.ജെ. കുര്യന്‍റെ കോലം കത്തിച്ചു. രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരായ പി.ജെ. കുര്യന്‍റെ ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളടക്കം പത്തോളംപേര്‍ പ്രകടനം നടത്തിയത്.