ലക്നൗ ∙ നഗരത്തിലെ സ്വകാര്യ ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തിൽ അഞ്ചു മരണം; അഞ്ചു പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട്. രാവിലെയാണു ഹോട്ടലിന്റെ മുൻവശത്തു തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. ഉടനെ സ്ഥലത്തെത്തിയ അഗ്നിശമനസേനാ പ്രവർത്തകർ രണ്ടു മണിക്കൂറോളം കിണഞ്ഞു ശ്രമിച്ചാണു തീ അണച്ചത്.
ഷോർട്ട് സർക്യൂട്ടാണ‌് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവം സമയത്തു ഹോട്ടലിനുള്ളിൽ 40 പേരുണ്ടായിരുന്നു. സംഭവത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.