മീററ്റ്∙ സൈനികോദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ സൈന്യത്തിലെ മേജർ റാങ്കിലുള്ളയാളെ അറസ്റ്റ് ചെയ്തു. സൗത്ത്–വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്ക്വയറിലാണു റോഡിൽ വച്ചു ശനിയാഴ്ച രാവിലെ മേജർ റാങ്കിലുള്ള മറ്റൊരു സൈനികോദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ടനിലയിൽ.
ഡൽഹി കന്റോണ്മെന്റിലെ ആശുപത്രിയിലേക്കാണു യുവതി പോയത്. വീട്ടിൽ നിന്നിറങ്ങി ഏതാനും മണിക്കൂറിനകം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കന്റോണ്മെന്റ് മെട്രോ സ്റ്റേഷനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. രാവിലെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തിരികെ കൊണ്ടു പോകാൻ ഡ്രൈവറെത്തിയപ്പോൾ ഫിസിയോതെറപ്പി സെഷന് ഇവരുണ്ടായിരുന്നില്ലെന്നു വിവരം ലഭിക്കുകയായിരുന്നു. തുടർന്നു മേജറെ വിവരമറിയിച്ചു. അന്വേഷണത്തിനിടെയാണു മൃതദേഹം കണ്ടെത്തിയത്.
മുപ്പതുകാരിയായ ഇവരുടെ ദേഹത്തു കൂടെ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ദേഹത്തിലൂടെ വാഹനം കയറ്റിയതാകാമെന്നാണു നിഗമനം. ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലിറങ്ങിയതിനു ശേഷം മറ്റൊരു കാറിൽ ഇവർ പോകുന്നതും കണ്ടവരുണ്ട്. സംഭവത്തിനു പിന്നിൽ ആരാണെന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.