കൊച്ചി∙ പൊലീസ് ഡ്രൈവർ ഗാവസ്കർക്ക് മർദനമേറ്റപ്പോൾ എഡിജിപി സുദേഷ് കുമാറിന്റെ മകൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ടെലിഫോൺ രേഖകളിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. കേസില്‍ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതിനിടെ, ഗാവസ്കറെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി ഒരു മാസത്തേക്കു കൂടി നീട്ടി. എഡിജിപിയുടെ മകൾ നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഈമാസം 17ലേക്കു മാറ്റി.