കോഴിക്കോട് ∙ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ. ക്യാംപസുകളിൽ നിന്നു മതാന്ധതയുടെയും വർഗീയതയുടെയും ശക്തികളെ തുരത്തണമെന്നും അദ്ദേഹം കോഴിക്കോട്ടു പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കണം. മതാതിക്രമങ്ങൾ നടത്തുന്നത് ആർഎസ്എസ് ആണെങ്കിലും പോപ്പുലർ ഫ്രണ്ടാണെങ്കിലും ഒരുപോലെയാണ്. സിപിഎമ്മിൽ മുൻ പോപ്പുലർ ഫ്രണ്ടുകാരും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന റിപ്പോർട്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.