Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദികർക്കെതിരായ പീഡനക്കേസ്: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പരിശോധന

orthodox-church-priests-sexual-assault പരിശോധന നടത്താൻ സംഘമെത്തുന്നു.

കൊച്ചി∙ ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തെളിവെടുപ്പു പൂര്‍ത്തിയായി. ഇന്നലെ വൈകിട്ടോടെയാണു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. രേഖകളുടെ പരിശോധനയാണു പ്രധാനമായും നടന്നത്.

ഇരയായ യുവതിയുമൊത്തു വൈദികരില്‍ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു എന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ യുവതിയുടെ ഭര്‍ത്താവു പൊലീസിനു കൈമാറിയിരുന്നു. മൊഴിയിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലെ പരിശോധന നാലു മണിക്കൂറോളം നീണ്ടു. ജീവനക്കാരില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ ഭര്‍ത്താവു നല്‍കിയ മൊഴി യുവതിയും ശരിവച്ചതോടെയാണു നാലു വൈദികരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തത്. അറസ്റ്റിനു മുന്നോടിയായുള്ള തെളിവു ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ വിശദമായ പരിശോധനകള്‍ പിന്നീടു നടക്കും. പ്രതികളെ സംഭവ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് ഉണ്ടാകും.