ശ്രീനഗർ∙ കശ്മീരിൽ സൈനികരും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പെൺകുട്ടിയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ശക്കീര്‍ അഹമ്മദ്(22), ഇർഷാദ് മജീദ്(20), അന്റലീബ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. പത്തു പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദക്ഷിണ കശ്മീരിലെ കുൽഗാം പ്രദേശത്ത് പട്രോളിങ്ങിനെത്തിയ സൈനികര്‍ക്കു നേരേ പ്രക്ഷോഭകർ കല്ലെറിഞ്ഞതിനെ തുടർന്നു സൈനികര്‍ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തുടർന്നു കുൽഗാം,അനന്തനാഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി പിൻവലിച്ചു.