പത്തനംതിട്ട ∙ ജസ്ന തിരോധാനത്തിൽ, നിർണായക സിസിടിവി ദൃശ്യങ്ങളുമായി പൊലീസ് പൊതുജനങ്ങളിലേക്ക്. മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് ജസ്നയാണെന്ന സംശയം ബലപ്പെട്ടതോടെയാണു സ്ഥിരീകരണത്തിനായി ദൃശ്യങ്ങളുമായി പൊലീസ് ജനങ്ങളിലേക്കിറങ്ങുന്നത്.
തലയിലൂടെ ഷോൾ ധരിച്ച് ബാഗുമായി നീങ്ങുന്ന പെൺകുട്ടി ജസ്ന തന്നെയാണെന്ന് ചിലർ ഉറപ്പിച്ചു പറഞ്ഞെങ്കിലും ബന്ധുക്കൾ അതു നിഷേധിച്ചു. അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ്, അതു തെറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തുടർന്നാണ് ദൃശ്യത്തിലെ പെൺകുട്ടിയാരെന്ന് കണ്ടുപിടിച്ചാൽ ബാക്കികാര്യങ്ങൾ എളുപ്പമാകും എന്ന ബോധ്യത്തിൽ ദൃശ്യങ്ങൾ പുറത്തുവിടാൻ പൊലീസ് തീരുമാനിച്ചത്.