ചണ്ഡിഗഢ്∙ ഗസ്റ്റ് ഹൗസിൽ തടവിലാക്കി വച്ച് നാലു ദിവസം 40 പുരുഷൻമാർ മാനഭംഗപ്പെടുത്തിയതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുളയിലാണു സംഭവം. ജോലി തേടിയെത്തിയതായിരുന്നു യുവതി. ജൂലൈ 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ മോർണി ഹിൽസിലെ ഒരു ഗസ്റ്റ് ഹൗസിൽ തടവിലാക്കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. ചണ്ഡിഗഢ് പൊലീസ് കേസെടുത്തു.
പീഡിപ്പിച്ചവരിൽ ഒരാൾ തന്റെ ഭർത്താവിന്റെ പരിചയക്കാരനാണെന്നും ഗസ്റ്റ് ഹൗസിൽ ജോലി നൽകാമെന്നു പറഞ്ഞാണു വിളിച്ചുവരുത്തിയതെന്നും പരാതിയിൽ യുവതി പറയുന്നു. സംഭവത്തിൽ ഗസ്റ്റ് ഹൗസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.