അഹമ്മദാബാദ്∙ ഗുജറാത്തിലെ പാഞ്ച്മഹൽ ജില്ലയിൽ കാർ കുഴിയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തുപേരിൽ മൂന്നുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുഹമ്മദ് ബിലാൽ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുൽ അഫ്റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിർ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്.
വളവു തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. അഹമ്മദാബാദിൽനിന്നും 180 കിലോമീറ്റർ അകലെ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഉടനെ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരാണ് മൂന്നുപേരുടെ ജീവൻ രക്ഷിച്ചത്. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അവർ മരിച്ചിരുന്നു. ഹാലോളിലുള്ള ബന്ധുവീട് സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു കാറിലുള്ളവർ.