കൊച്ചി∙ പ്രളയക്കെടുതിയിലാണ്ട കേരളത്തിന് 500 കോടി രൂപയുടെ അടിയന്തര സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊച്ചിയിൽ നാവിക ആസ്ഥാനത്തു ചേർന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിനു 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയമാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രളയബാധിത മേഖലകളുടെ വ്യോമനിരീക്ഷണത്തിനായി പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പുറപ്പെട്ടു. ഗവർണർ, മുഖ്യമന്ത്രി, അൽഫോൻസ് കണ്ണന്താനം എന്നിവർ മോദിയോടൊപ്പമുണ്ട്.