Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിനു നേരെ കല്ലേറ്; പ്രതിക്ക് രണ്ടു വർഷം തടവ്

Representative Image

കൊല്ലം∙ ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ യുവാവിനു രണ്ടു വർഷം തടവ്. അഞ്ചാലുംമൂട് ധന്യനിവാസിൽ ധനേഷിനെയാണു (31) കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബർ 18നു പുലർച്ചെ കൊല്ലം ചിന്നക്കടയ്ക്കു സമീപം ബാംഗ്ലൂർ – കൊച്ചുവേളി എക്സ്പ്രസിനു കല്ലെറിഞ്ഞ കേസിലാണ് ആർപിഎഫ് സിഐ ആർ.എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ധനേഷിനെ അന്നു തന്നെ അറസ്റ്റ് ചെയ്തത് കേസെടുത്തത്. അന്നു മുതൽ റിമാൻഡിലാണ്. ഈ സംഭവത്തിനു രണ്ടു മാസം മുൻപ് മയ്യനാട്ട് ട്രെയിനിനു നേരെ കല്ലെറിഞ്ഞതായും പ്രതി ആർപിഎഫിനോട് കുറ്റസമ്മതം നടത്തിയിരുന്നു.