ജൂസ് ഡെ ഫോറ (ബ്രസീൽ)∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുൻനിര സ്ഥാനാർഥിയും വിവാദനായകനുമായ ജൈർ ബോൽസൊനാരോയ്ക്കു കുത്തേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. രണ്ടുമാസത്തെ പൂർണ വിശ്രമത്തോടെയെ ഇയാൾക്കു ജീവിതത്തിലേക്കു തിരിച്ചുവരാനാകൂയെന്നു ഡോക്ടർമാർ അറിയിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. തീവ്ര വലതുപക്ഷ നിലപാടു പുലർത്തുന്ന ബോൽസൊനാരോ വിദ്വേഷജനകമായ പ്രസ്താവനകളിലൂടെ ബ്രസീലിൽ വിവാദനായകനാണ്. ഈ നിലപാടുമൂലം ബ്രസീലിലെ യാഥാസ്ഥിതികരുടെ ഇടയിൽ കാര്യമായ സ്വാധീനവും ഇയാൾക്കുണ്ട്.