മാനന്തവാടി∙ നാടിനെ നടുക്കിയ മക്കിയാട് ഇരട്ടക്കൊലക്കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കലമാട്ടുമ്മല്‍ മരുതോരുമ്മല്‍ വിശ്വനാഥന്‍ (42) ആണ് അറസ്റ്റിലായത്. കൃത്യം നടന്ന് രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി മാന്തവാടിയില്‍ പത്രസമ്മേളനം നടത്തിയാണു വിവരങ്ങൾ പുറത്തുവിട്ടത്.
Read more at: മക്കിയാട് കൂട്ടക്കൊല: ഒടുവില്‍ ചുരുളഴിയുന്നു; ആശങ്കയൊഴിഞ്ഞ് മക്കിയാട്
കഴിഞ്ഞ ജൂലൈ 6നാണു മക്കിയാട് പൂരിഞ്ഞി വാഴയില്‍ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും കിടപ്പുമുറിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയാണു കൊലപാതകമെന്ന നിഗമനത്തിലാണു പൊലീസ്. ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയെ വലയിലാക്കിയത്.