Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയിച്ചു വിവാഹിതരായവരെ വെട്ടിപ്പരുക്കേൽപ്പിച്ച് പിതാവ്; നടുക്കം മാറാതെ ഹൈദരാബാദ്

Sandeep-Madhavi സന്ദീപും മാധവിയും (ഇടത്), മനോഹര്‍ ദമ്പതികളെ വെട്ടിപരുക്കേല്‍ൽപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യം (വലത്)

ഹൈദരാബാദ്∙ തെലങ്കാന ദുരഭിമാനക്കൊലയുടെ നടുക്കം വിട്ടുമാറും മുൻപേ ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ കൊല്ലാൻ ശ്രമം. ഹൈദരാബാദിലെ എരഗഡയിലാണു പുതിയ സംഭവം. മാധവി, സന്ദീപ് ദിദ്‌ല എന്നീ ദമ്പതികൾക്കു നേരെയാണു കൊലപാതക ശ്രമം നടന്നത്. ഉയർന്ന ജാതിയിൽപ്പെട്ട മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണു പ്രണയിച്ചു വിവാഹിതരായത്. എന്നാൽ ജാതിയുടെ പേരിൽ ഇൗ വിവാഹത്തിനു പെൺകുട്ടിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതകശ്രമം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

ഹൈദരാബാദ് നഗരത്തിൽ വച്ച് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്നു സംസാരിക്കുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിനു പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്തുവീണ ദിദ്‌ലയ്ക്കുശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രണ്ടു പേരെയും നാട്ടുകാർ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ‌ു റിപ്പോര്‍ട്ടുകള്‍. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്. സ്കൂള്‍ വിദ്യാഭ്യാസകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സംഭവസമയത്ത് മനോഹര്‍ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് പട്ടികജാതിയിൽപ്പെട്ടതാണ്  ‌പെൺകുട്ടിയുടെ വീട്ടുകാരിൽ എതിർപ്പുണ്ടാക്കിയത്.

related stories