ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ വെള്ളിയാഴ്ച അഞ്ച് ഭീകരരെ വെടിവച്ചുകൊന്നതായി പൊലീസ് അറിയിച്ചു. അതിർത്തി കടന്ന് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകാനിരുന്ന ലഷ്കറെ തയ്ബ ഭീകരരാണ് മരിച്ചത്. വ്യാഴാഴ്ച നടത്തിയ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയും വധിച്ചിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന ഇടത്തുനിന്ന് ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംബ്‍ലർ മേഖലയിൽ വനപ്രദേശത്ത് വ്യാഴാഴ്ച ഭീകരർക്കായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്നു ഭീകരര്‍ വെടിവച്ചപ്പോൾ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. മേഖലയിൽ വെടിവെപ്പ് തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.