തിരുവനന്തപുരം∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ യുവതി നൽകിയ പരാതിയിൽ സിപിഎം തീരുമാനം ഉടനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആർക്കു പരാതി നൽകാനും പെൺകുട്ടിക്കു സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം പല പാർട്ടി നേതാക്കളും വ്യക്തമാക്കിയതാണെന്നും ബേബി അറിയിച്ചു.
ശശിക്കെതിരെ പരാതി ലഭിച്ചാൽ പാര്‍ട്ടി അത് പൊലീസിനു കൈമാറുമെന്ന് ബേബി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എ.കെ. ബാലനും പി.കെ. ശ്രീമതിയുമാണ് പി.കെ. ശശിക്കെതിരായ പരാതി സിപിഎമ്മിനു വേണ്ടി അന്വേഷിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ശശിയുടെ നിലപാട്. യുവതിയുടെ പരാതി പിൻവലിപ്പിക്കാന്‍ ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ നേതാക്കളിൽ നിന്ന് യുവതിക്കുമേൽ സമ്മർദമുണ്ടായിരുന്നു.