Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരണം അറിയില്ല, ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം: സിസ്റ്റർ ലൂസി

sis-lucy സിസ്റ്റർ ലൂസി കളപ്പുര

വയനാട്∙ സഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് നടപടിയെടുത്തതിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ലെന്നു സിസ്റ്റര്‍ ലൂസി പറഞ്ഞു. ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം. മദര്‍ സൂപ്പീരിയറാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കണമെന്ന് അറിയിച്ചതെന്നും അവർ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ എഫ്സിസി സന്യാസമൂഹം മദർ സുപ്പീരിയർ നടപടിയെടുത്തിരുന്നു. പ്രാർഥന, ആരാധന, കുർബാന എന്നീ ചുമതലകളിൽനിന്നാണ് സിസ്റ്റർ ലൂസിക്ക് വിലക്കേർപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണു നടപടി. മൂന്നു മാസം മുൻപു മാനന്തവാടി രൂപത സിസ്റ്റർ ലൂസിക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിരുന്നുവെന്നാണ് എഫ്സിസി സന്യാസമൂഹം അധികൃതരുടെ‌ വിശദീകരണം.

related stories