കോഴിക്കോട്∙ കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയോടു കേരളം മുഖംതിരിച്ചുനിൽക്കുന്നതു സാധാരണക്കാരോടുള്ള ക്രൂരതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ആരോഗ്യരംഗത്ത് ഇത്രയും ഗുണപ്പെടുന്ന മറ്റൊരു പദ്ധതിയും കേരളത്തിലില്ല.
പദ്ധതി നടപ്പായാൽ ബിജെപിക്കു രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ചിന്തയാണു സംസ്ഥാന സർക്കാരിനെ ഈ നിലപാടിലേക്കു നയിക്കുന്നത്. പാവപ്പെട്ടവർക്കു ലഭിക്കേണ്ട പദ്ധതി വേണ്ടെന്നുവച്ചു രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാകില്ല. സംസ്ഥാന സർക്കാർ നിലപാടു മാറ്റിയില്ലെങ്കിൽ ബിജെപി സമരത്തിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു.