കൊച്ചി∙ സംസ്ഥാനത്ത് ബ്രൂവറികള്‍ അനുവദിച്ചതു സംബന്ധിച്ച് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. അനുമതി പിന്‍വലിച്ചെങ്കിലും ഇടപാടു സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്. പുതുതായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചുള്ള ഉത്തരവു പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തുടര്‍ന്നങ്ങോട്ട് ഇത്തരം കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനായി പ്രത്യേക സമിതിക്കു രൂപം നല്‍കും . ഈ സാഹചര്യത്തില്‍ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. അനുമതി പിന്‍വലിച്ചെങ്കിലും ക്രമക്കേടു നിലനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചത്.