കണ്ണൂര്‍∙ സിപിഐയുടെ കാല്‍നടയാത്രയിലെ ജനപങ്കാളിത്തത്തെ കളിയാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. പിണറായിലേക്കുള്ള യാത്രാമധ്യേ കാപ്പുമ്മല്‍വച്ച് സിപിഐ നേതാവ് ആകാശത്തേക്കുനോക്കി പ്രസംഗിക്കുന്നതു കണ്ടുവെന്നു പറഞ്ഞാണു സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റു ചെയ്തത്. ഏഴുപേര്‍ചേര്‍ന്നു സെവന്‍സ് ഫുട്ബോൾ കളിക്കാന്‍ ബൂട്ട് കെട്ടുന്നതാണെന്നു താൻ സംശയിച്ചതായും പരിഹാസമുണ്ട്. കാല്‍നട ജാഥയ്ക്ക് അഭിവാദ്യം അർപ്പിക്കുന്നതായും ജെയിൻ പറഞ്ഞു.
പാര്‍ട്ടിയെ പരിഹസിച്ചതോടെ എഐവൈഎഫ്, സിപിഐ പ്രവര്‍ത്തകര്‍ ജെയിനെതിരെ രംഗത്തെത്തി. സിപിഎമ്മിന്റെ ആളൊഴിഞ്ഞ സമ്മേളനവേദികളുടെ ദൃശ്യങ്ങള്‍ കമന്റിട്ടാണു സൈബര്‍ പോരാളികള്‍ തിരിച്ചടിച്ചത്. നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന സിപിഐയുടെ കാല്‍നട ജാഥയുടെ ദൃശ്യങ്ങളും കമന്റിൽ വരുന്നുണ്ട്. ആളില്ലാത്ത ചിത്രം ജെയിന്‍ എഡിറ്റ് ചെയ്തതാണെന്നു പ്രതികരണങ്ങളുമുണ്ട്.
എഡിറ്റ് ചെയ്തു തരുമോയെന്നു ചോദിച്ചു മുഖ്യമന്ത്രിയുടെയും പി.ജയരാജന്റെയും ചിത്രങ്ങൾ ചിലർ ജെയിന് അയച്ചു. സിപിഐ പ്രവര്‍ത്തകരുടെ പ്രതികരണങ്ങളെ ജെയിൻ നേരിട്ടാണു പ്രതിരോധിക്കുന്നത്. എഐവൈഎഫ് സംസ്ഥാന നേതാവിനെ ന്യായീകരണ തൊഴിലാളിയെന്നാണു ജെയിന്‍ വിശേഷിപ്പിച്ചത്. ജെയിനു പിന്തുണ നല്‍കി സിപിഐയെ കണക്കിനു പരിഹസിക്കുന്നവരും ധാരാളം. വംശനാശം വരാറായ ജീവികളെ ആക്രമിച്ചാല്‍ അകത്താകുമെന്നും അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതലാണു സിപിഐയ്ക്കു നല്‍കുന്നതെന്നും സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.