കോഴിക്കോട്∙ ശബരിമലയിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന ആളുകളുണ്ടന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവരതു പല സ്ഥലങ്ങളിൽ പയറ്റി തെളിഞ്ഞതാണ്. പക്ഷേ, കേരളം അതിനുള്ള മണ്ണല്ലന്നു വൈകാതെ അവർ തിരിച്ചറിയും. ശബരിമലയുടെ നിയന്ത്രണം പൊലീസിനുതന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയശക്തികള്‍ക്കു വളരാനുള്ള മണ്ണല്ല ശബരിമലയെന്നു തെളിയുമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ശബരിമല ശാന്തമായി നിൽക്കേണ്ട സ്ഥലമാണ്. അതു സംരക്ഷിക്കുകയാണു പൊലീസ് ദൗത്യമെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് മരിച്ച സംഭവം സംഭവിക്കാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. കേസ് എഎസ്പി അന്വേഷിക്കും. സർക്കാർ അതീവ ഗൗരവകരമായാണ് ഈ കേസ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.