ന്യൂഡൽഹി∙ നിര്‍ബന്ധിത അവധിയിലുള്ള സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരായ അഴിമതിയാരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മിഷന്‍
(സിവിസി) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പദവിയില്‍ തിരികെ നിയമിക്കണമെന്ന വര്‍മയുടെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇതു നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഭരണനേതൃത്വത്തോട് അടുപ്പമുള്ള സ്പെഷല്‍ ഡയക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ അഴിമതിക്കേസെടുത്തതിനു പിന്നാലെയാണ് അലോക് വര്‍മയ്ക്കെതിരെ ആരോപണം വന്നത്. തുടർന്ന് ഒക്ടോബർ 23ന് കേന്ദ്രസർക്കാർ ഇരുവരോടും അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.