Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്ന വിഡിയോ പ്രചരിപ്പിക്കാന്‍ ഡാഡി കൂളും ഷുഗര്‍ ഡാഡിയും; കയ്യോടെ പൊക്കി സൈബര്‍സെല്‍

watsapp-mobile-phone

തിരുവനന്തപുരം∙ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം നഗ്ന വിഡിയോ പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും വര്‍ഷങ്ങള്‍ക്കുശേഷം അതു പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീല്‍ ഷാനവാസ്, കൊച്ചുവേളി സ്വദേശി മുഹമ്മദ് യഹിയ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. ഡാഡി കൂള്‍, ഷുഗര്‍ ഡാഡി എന്നീ വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ വിഡിയോ പ്രചരിപ്പിച്ചത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തം നഗ്ന വിഡിയോ മൊബൈലില്‍ ചിത്രീകരിച്ചത്. ഫോണില്‍ സൂക്ഷിച്ച വിഡിയോ വര്‍ഷങ്ങള്‍ക്കുശേഷം എങ്ങനെയോ ചോര്‍ന്ന് പോണ്‍ സൈറ്റിലെത്തി. വിഡിയോ അവിടെനിന്നു ഡൗണ്‍ലോഡ് ചെയ്താണ് വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പ്രചരിപ്പിച്ചത്. തലസ്ഥാന നഗരത്തിലെ വിവിധ ഗ്രൂപ്പുകളിലാണ് വിഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വിഡിയോയ്ക്കൊപ്പം പ്രചരിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന വിഡിയോ മൊബൈലില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും ഐടി ആക്ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തില്‍ സിഐ എന്‍.ബിജു, എസ്ഐ ജി.എസ്.രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ അരുണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനു ബി.എസ്., ശബരിനാഥ്, സുബീഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസറായ ശോഭ എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്.