Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിക്കും കോടിയേരിക്കും പിടിവാശി; യുവതികളെ തടയും: രാഹുൽ ഈശ്വർ

rahul-easwar രാഹുൽ ഈശ്വർ

കോട്ടയം ∙ ശബരിമല യുവതീപ്രവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണു പിടിവാശിയെന്ന് അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. സിപിഎമ്മിന്റെ ലിംഗസമത്വം നടപ്പാക്കാനുള്ള സ്ഥലമല്ല ശബരിമല. ദേവസ്വം ബോർഡ് സാവകാശ ഹർജി സമർപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമാണ്. വിധി നടപ്പാക്കാനല്ല സാവകാശം തേടേണ്ടത്. പ്രളയദുരന്തം മൂലം പമ്പയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നു കോടതിയെ ബോധ്യപ്പെടുത്തണമെന്നും രാഹുൽ പറഞ്ഞു.

യുവതീപ്രവേശ വിഷയം ആഴത്തിൽ മനസ്സിലാക്കാതെ ലിംഗ വിവേചനത്തിന്റെ കണ്ണിലൂടെ നോക്കിയതിനാലാണു ശബരിമലയുടെ കാര്യത്തിൽ ഇത്തരമൊരു പ്രതികൂല വിധി ഉണ്ടായത്. റിവ്യു ഹർജികൾ കോടതി പരിഗണിക്കുമ്പോൾ അയ്യപ്പ ധർമസേനയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകർ ഹാജരാകും. കേസ് ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്.

തൃപ്തി ദേശായി ഉൾപ്പടെ യുവതികൾ ശബരിമലയിൽ എത്തിയാൽ തടയും. വ്യക്തിപരമായി ചില താല്പര്യമുളളതുകൊണ്ടാണു വിരമിക്കുന്നതിനു തൊട്ടുമുൻപ് സുപ്രീംകോടതിയിൽ ഒരു ജഡ്ജി ഇത്തരമൊരു യുവതീപ്രവേശത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ശബരിമല വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരണമെന്നും രാഹുൽ ആവശ്യപ്പെട്ടു.