Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സുരേന്ദ്രനു ഹോട്ടൽ ഭക്ഷണം കഴിക്കാൻ അവസരം; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

K-Surendran കെ.സുരേന്ദ്രനെ ജയിലിലേക്കു കൊണ്ടുപോകുന്നു (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ ശബരിമലയിൽ 52കാരിയെ തടഞ്ഞതുമായ ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ കോടതിയിൽ കൊണ്ടുപോയ ഇൻസ്പെക്ടർക്കു സസ്പെൻഷൻ. കൊല്ലം എആർ ക്യാംപിലെ റിസർവ് ഇൻസ്പെക്ടർ ജി.വിക്രമൻ നായരെയാണു സസ്പെൻഡ് ചെയ്തത്.

സുരേന്ദ്രനു ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കാൻ അവസരം ഒരുക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച മേലുദ്യോഗസ്ഥരോടു ധിക്കാരമായി സംസാരിക്കുകയും ചെയ്തതിനാണു നടപടി.

ഇൻസ്പെക്ടറുടെ അച്ചടക്ക ലംഘനത്തെക്കുറിച്ചു കൊല്ലം റൂറൽ എസ്പിയും കമ്മിഷണറും സ്പെഷൽ റിപ്പോർട്ടുകൾ മേലധികാരികൾക്കു കൈമാറിയിരുന്നു. തുടർന്നാണു റേഞ്ച് ഐജി മനോജ് ഏബ്രഹാം ഇദ്ദേഹത്തെ സസ്പെൻഡു ചെയതത്.

കൊട്ടാരക്കര ജയിലിൽനിന്നു റാന്നിയിലേക്കു കൊണ്ടുപോയപ്പോഴാണ് ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. സുരക്ഷാപ്രശ്നം മൂലം എആര്‍ ക്യാംപിലെ ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം.