Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ–രാഷ്ട്രീയ പ്രമുഖർ ദുരുപയോഗിച്ചെന്ന് അശ്വതി ബാബു; ‘കേൾക്കാതെ’ പൊലീസ്

aswathy-babu അശ്വതി ബാബു

കൊച്ചി∙ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ നടി അശ്വതി ബാബുവിന്റെ സെക്സ് റാക്കറ്റ് ഇടപാടുകൾ അന്വേഷിക്കാതെ പൊലീസ് വിട്ടുകളഞ്ഞു. അതേസമയം ലഹരി ഇടപാടുകൾ അന്വേഷിക്കാനിറങ്ങിയ പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു ലഭിച്ച വിവരങ്ങൾ. ഇവരുടെ ഫ്ലാറ്റിൽ നടക്കുന്ന സെക്സ്റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളായിരുന്നു പൊലീസിന് ആദ്യം ലഭിച്ചത്. ഇതോടെ ഇവരെ നിരീക്ഷിക്കാൻ ആരംഭിച്ച പൊലീസിനു ലഹരി മരുന്ന് ഇടപാടുകളെയും ഫ്ലാറ്റിൽ നടക്കുന്ന ലഹരി വിരുന്നുകളെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ലൈംഗിക കേസുകൾ കോടതിയിലെത്തുന്നതോടെ ദുർബലപ്പെടുന്ന സാഹചര്യമുള്ളതിനാൽ അതിനെ കുറിച്ചു കൂടുതൽ അന്വേഷണം വേണ്ട എന്ന നിലപാടാണു പൊലീസ് കൈക്കൊണ്ടത്. അറസ്റ്റിലായതിനുശേഷം പൊലീസിനു നൽകിയ മൊഴിയിലും ലൈംഗിക ഇടപാടുകൾ പരാമർശിച്ചിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും ചില പ്രമുഖരുമായും തനിക്കു ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗം ചെയ്തെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതു ഗൗരവത്തിലെടുക്കേണ്ട എന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നതോടെയാണു ലഹരിമരുന്നു കേസ് ശക്തമായത്.

നടി അശ്വതി ബാബു ലഹരിമരുന്ന് പാർട്ടികളിൽ പങ്കെടുക്കുന്നതിനായി ഗോവ സന്ദർശിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെവച്ചു പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവാണു ലഹരിമരുന്ന് ഇടപാടുകൾക്കു നടിയെ സഹായിച്ചിരുന്നത്. കൊച്ചിയിൽ ലഹരി മരുന്നു പാർട്ടികൾ സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നതും ഈ യുവാവാണ്. കൊച്ചിയിലെ അവരുടെ ഫ്ലാറ്റിൽ നടന്നിരുന്ന ലഹരി പാർട്ടികളിൽ നടിയുടെ സഹപ്രവർത്തകർ ചിലർ പങ്കെടുത്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.

ഇവരുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച വാട്സാപ്പ് സന്ദേശങ്ങളിൽനിന്നാണു സിനിമാ രംഗത്തുള്ള ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയും പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താൻ പൊലീസ് ചോദ്യം ചെയ്യുന്നതിനാണു തീരുമാനം. നടിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കഞ്ചാവു ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു.

പ്രായപൂർത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങൾ ഏൽക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവർ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. വിഷാദ രോഗത്തിൽനിന്നു മോചനം തേടിയാണു താൻ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ലഹരിമരുന്നിനു പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണു നടി സെക്സ്റാക്കറ്റ് കണ്ണിയായതും ലഹരി വ്യാപാരം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. വിദേശത്തുവച്ച് ഒരിക്കൽ ലഹരിമരുന്നു കേസിൽ ഇവർ പിടിയിലായിട്ടുണ്ട്.

related stories