കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ജിതേഷ് ജെ. ബാബുവിനെ നിയമിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് 109-ാം ദിവസമാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറുടെ നിയമനം. രണ്ടു മാസം മുന്‍പ് അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നംഗ പാനലില്‍ നിന്നാണു ജിതേഷിനെ നിയമിച്ചത്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം വൈകിയതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും കാലതാമസമുണ്ടായി. ബിഷപ്പിനെ സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണു നിയമനം വൈകുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. സൂര്യനെല്ലി കേസിലെ അഡിഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു ജിതേഷ് ജെ ബാബു. പ്രോസിക്യൂട്ടറെ നിയമിച്ച സാഹചര്യത്തില്‍ അടുത്ത ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.