പണം തട്ടിയെടുത്ത ആളെ പിടിക്കാൻ എടിഎമ്മിനു മുന്നിൽ രണ്ടാഴ്ച: ഒടുക്കം പിടികൂടി

Bhupendra-Mishra
SHARE

മുംബൈ∙ തന്റെ പണം തട്ടിയെടുത്തയാളെ രണ്ടാഴ്ചയിലധികം കാത്തിരുന്ന് പിടികൂടി യുവതി. മുംബൈയിലെ ബാന്ദ്രയിലാണു സംഭവം. നിരവധിക്കേസുകളിൽ പ്രതിയായ ഭൂപേന്ദ്ര മിശ്രയെന്ന ആളാണ് പൊലീസിന്റെ പിടിയിലായത്. നഗരത്തിൽ പലയിടങ്ങളിലായി ഏഴോളം കേസുകളാണ് മിശ്രയുടെ പേരിലുളളത്.

ഡിസംബർ 18നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലി ഹില്ലിലുള്ള തന്റെ ഓഫിസിലേക്കു പോകുന്നതിനായി ട്രെയിനിലെത്തിയതായിരുന്നു രഹ്ന ഷെയ്ഖെന്ന യുവതി. റെയിൽവേ സ്റ്റേഷനു സമീപമുള്ള എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേസമയം, എടിഎമ്മിനു പുറത്തു കാത്തുനിൽക്കുകയായിരുന്നു പ്രതിയായ മിശ്ര. രഹ്ന പണം ലഭിക്കാതെ വിഷമിക്കുന്നതുകണ്ട മിശ്ര സഹായം വാഗ്ദാനം ചെയ്ത് ഉള്ളിൽ പ്രവേശിച്ചു. മിശ്രയും സഹായിച്ചെങ്കിലും പണം ലഭിച്ചില്ല. ഇതനികം തന്നെ യുവതിയുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ മിശ്ര കൈക്കലാക്കിയിരുന്നു. രഹ്ന ഓഫിസിലെത്തിയപ്പോഴേക്കും അക്കൗണ്ടിൽനിന്ന് 10,000 രൂപ നഷ്ടപ്പെട്ടതായി സന്ദേശം വന്നിരുന്നു.

ഉടൻ തന്നെ അവർ എടിഎമ്മില്‍ ചെന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർച്ചയായി 17 ദിവസത്തോളം രഹ്ന എടിഎമ്മിലേക്കെത്തി. മിശ്രയെ ഒരിക്കലെങ്കിലും കാണാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ ഒരിക്കൽ പോലും കണ്ടെത്തിയില്ല. എന്നാൽ ഈമാസം നാലിന് രാത്രി 11.30 ഓടെ അവിടെയെത്തിയ രഹ്ന പ്രതിയായ മിശ്ര അവിടെനിൽക്കുന്നതു കണ്ടു. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും മിശ്രയെ പിടികൂടുകയും ചെയ്യുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA