റാഞ്ചി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനു ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
പ്രായാധിക്യവും ആരോഗ്യനിലയും പരിഗണിച്ചു ജാമ്യം നൽകണമെന്നു ലാലുവിനുവേണ്ടി ഹാജരായ അഭിഭാഷൻ കപിൽ സിബൽ വാദിച്ചെങ്കിലും ജസ്റ്റീസ് അപരേഷ്കുമാർ സിങിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ജാമ്യം നൽകാൻ വിസമ്മതിച്ചു. കഴിഞ്ഞയാഴ്ച വാദം പൂർത്തിയാക്കി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. 2017 ഡിസംബർ 23 മുതൽ ജയിലിലാണ് ലാലു.