എട്ട് വര്‍ഷം മുമ്പ് ഇടതു സര്‍ക്കാര്‍ 209 തടവുകാരെ മോചിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

Kerala-High-Court-4
SHARE

കൊച്ചി∙ ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപ് 2011ൽ 209 തടവുകാരെ മോചിപ്പിച്ച ഇടത് സർക്കാർ നടപടി റദ്ദാക്കി  ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്ന് 10 വർഷം ശിക്ഷ അനുഭവിച്ചവരെയാണ് സർക്കാർ വിട്ടയച്ചത്. 14 വർഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവർ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലിൽ കഴിയേണ്ടി വരും.

ഇതു സംബന്ധിച്ച വിവരങ്ങൾ ഗവർണർ പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം വിശദാംശങ്ങൾ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയിൽ എത്തിയത്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സർക്കാർ ഇത്തരത്തിൽ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നും പട്ടിക സഹിതം അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ യഥാർഥത്തിൽ 14 വർഷത്തെ ശിക്ഷ അനുഭവിക്കേണ്ടവർ ഇതിൽ എത്ര പേരുണ്ടെന്ന് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഈ കണക്കു വെളിപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA