ന്യൂഡൽഹി∙ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ആലോക് വര്‍മയെ പിന്തുണച്ചു സിവിസി അന്വേഷണം നയിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസ് എ.കെ.പട്നായിക്. ആലോക് വര്‍മയ്ക്കെതിെര അഴിമതിക്കു തെളിവില്ല. ഉന്നതാധികാര സമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണെന്നും പട്നായിക് പറഞ്ഞു.
ഭരണ– രാഷ്ട്രീയ കേന്ദ്രങ്ങളെ കുലുക്കി വെള്ളിയാഴ്ച സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ സർവീസിൽനിന്നു രാജിവച്ചിരുന്നു. നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണു തന്നെ പുറത്താക്കിയതെന്ന് ആലോക് പറഞ്ഞു. നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി ഉത്തരവിലൂടെ സിബിഐ തലപ്പത്ത് തിരിച്ചെത്തിയ ആലോകിനെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗമാണു പുറത്താക്കിയത്.