കുമാരസ്വാമി സർക്കാരിനു പിന്തുണ പിൻവലിച്ച് രണ്ട് സ്വതന്ത്ര എംഎൽഎമാർ; ഓപ്പറേഷൻ താമര?

HD-Kumaraswamy-1
SHARE

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു കൂറുമാറ്റവും റിസോർട്ട് രാഷ്ട്രീയവുമായി ദേശീയ ശ്രദ്ധയിലെത്തിയ കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി. രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എച്ച്.നാഗേഷ്, ആർ.ശങ്കർ എന്നിവരാണു കോൺഗ്രസ്–ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചത്.

കോൺഗ്രസിലെ ഏഴ് എംഎൽഎമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷൻ താമര’യ്ക്കു നീക്കമെന്ന അഭ്യൂഹങ്ങൾക്കിടെ സ്വന്തം പക്ഷത്ത് ചോർച്ചയുണ്ടാകാതിരിക്കാൻ ബിജെപി പാർട്ടി എംഎൽഎമാരെ കൂട്ടത്തോടെ ഡൽഹിയിലെത്തിച്ചിരുന്നു. ബിജെപിയുടെ 104 എംഎൽഎമാരിൽ 102 പേരും തലസ്ഥാനത്തുണ്ട്.

ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി. ബിജെപിയല്ല, കോൺഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎൽഎമാരെ സുരക്ഷിതമായി ഡൽഹിയിൽ പാർപ്പിക്കുമെന്നും ഇവർക്കൊപ്പമുള്ള പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

മുംബൈയിലേക്കു പോയ തങ്ങളുടെ 3 എം‌എൽഎമാരെ തിരികെയെത്തിക്കാൻ മന്ത്രി ഡി.കെ.ശിവകുമാറിനെ മും‌ബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. ഭരണപക്ഷ എംഎൽഎമാരെ കൂടെ നിർത്താൻ മുഖ്യമന്ത്രി കുമാരസ്വാമിയാണു രംഗത്തുള്ളത്.

മന്ത്രിസഭാ പുനഃസംഘടനയുടെ പേരിൽ അതൃപ്തരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീൽ എന്നിവർ ബിജെപിയുമായി ചർച്ചയിലാണെന്നാണ് കോൺഗ്രസ് സംശയിക്കുന്നത്.

ഈ നീക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായ രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചത്. 13 ഭരണകക്ഷി എംഎൽഎമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാൻ ബിജെപിക്ക് സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമാവില്ലെന്നാണു വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA