മരിക്കുകയാണെന്നു വാട്സാപ് സന്ദേശം; യുവാവിന്റെ മൃതദേഹം പുഴയിൽ
Mail This Article
×
തളിപ്പറമ്പ്∙ മരിക്കുകയാണെന്നു സഹോദരന് വാട്സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി .ചെറുക്കള മഞ്ചാൽ കേളോത്ത് വളപ്പിൽ സാബിറി(28)ന്റെ മൃതദേഹമാണ് പറശ്ശിനികടവ് എകെജി ദ്വീപിനു സമീപം കണ്ടെത്തിയത്. അഞ്ചിനു രാത്രിയിലാണു താൻ മരിക്കുകയാണെന്നു സഹോദരന് ഇയാൾ വാട്സാപ് സന്ദേശമയച്ചത്.
പിന്നീട് സാബിറിന്റെ ബൈക്കും മൊബൈൽഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനു മുകളിൽ രാത്രി കണ്ടെത്തിയിരുന്നു. ബുധനാഴ്ച നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്നു പുഴയിൽ തിരച്ചിൽ നടത്തി. വ്യാഴാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസം മുൻപു വിവാഹിതനായ സാബിർ കണ്ണൂരിലെ സ്വകാര്യ ലാബിലാണു ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.