കോടതിയലക്ഷ്യം: നാഗേശ്വര റാവുവിന് പിഴ, കോടതി പിരിയുംവരെ മൂലയ്ക്കിരുത്തി
Mail This Article
×
ന്യൂഡൽഹി∙ സിബിഐ മുൻ ഡയറക്ടർ നാഗേശ്വര റാവുവിന് പിഴചുമത്തി സുപ്രീംകോടതി. ഒരു ലക്ഷം രൂപയാണു പിഴ ചുമത്തിയത്. ഇന്നു കോടതി പിരിയുംവരെ പുറത്തുപോകരുതെന്നും നിർദേശം. കോടതിയലക്ഷ്യക്കുറ്റത്തിനാണു നടപടി. റാവുവിന്റെ മാപ്പപേക്ഷ കോടതി തള്ളി.
ബിഹാർ ഷെൽട്ടർ ഹോം പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായി എ.കെ.ശർമയെ കോടതി വിധി ലംഘിച്ച് നാഗേശ്വര റാവു സ്ഥലംമാറ്റിയിരുന്നു. സിബിഐയുടെ ഇടക്കാല ഡയറക്ടർ ആയിരിക്കെയായിരുന്നു ഇത്. ഇതിൽ നേരിട്ട് ഹാജരാകാൻ അദ്ദേഹത്തോടു കോടതി നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് നിരുപാധികം മാപ്പുപറഞ്ഞ് നാഗേശ്വര റാവു കോടതിയിൽ സത്യവാങ്മൂലം നൽകി. ഈ സത്യവാങ്മൂലം ഇന്നു കോടതി തള്ളുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.