പുതിയ വ്യവസ്ഥകൾ മുൻപത്തേതിലും മോശം; കേന്ദ്രത്തെ വെട്ടിലാക്കി വെളിപ്പെടുത്തല്‍
Mail This Article
×
ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍. പുതിയ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് ഇന്ത്യന്‍ ചര്‍ച്ചാസംഘത്തിലെ മൂന്ന് അംഗങ്ങള്‍ രേഖാമൂലം അറിയിച്ചതിനുള്ള തെളിവുകൾ ദേശീയ മാധ്യമം പുറത്തുവിട്ടു. പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേരാണ് കടുത്ത ആശങ്ക വ്യക്തമാക്കിയത്.
കരാര്‍ ലാഭകരമെന്നും വിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നുള്ള മോദി സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. കരാര്‍ ഒപ്പിടുന്നതിന് മൂന്ന് മാസം മുന്‍പെഴുതിയ എട്ട് പേജുള്ള കുറിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.