പഴയ പ്രവർത്തന രീതി തുടരാൻ സിപിഎം ആലോചിക്കുന്നില്ല: കോടിയേരി
Mail This Article
ആലപ്പുഴ ∙ പഴയ പ്രവർത്തന രീതി തുടരാൻ സിപിഎം ആലോചിക്കുന്നില്ല. ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സംരക്ഷണ യാത്രയ്ക്കു മാന്നാറിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട്ടെ കൊലപാതകങ്ങളുടെ പേരിൽ സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെടുന്നുണ്ട്. തിരിച്ച് ഒന്നും ചെയ്യരുതെന്നു പ്രവർത്തകരോടു നിർദേശിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതു സർക്കാരല്ല. ആക്രമിച്ചവരിൽനിന്ന് ഈടാക്കാനേ പറ്റൂ. അതുകൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യാൻ പോകുന്നവർ നഷ്ടപരിഹാരമായി എത്ര കൊടുക്കേണ്ടിവരുമെന്ന് ആലോചിക്കണം.
സിപിഎമ്മിനെ തകർക്കാനുള്ള അവസാന ശ്രമമാണ് കാസർകോട് സംഭവം. നടക്കാൻ പാടില്ലാത്തതാണു നടന്നത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. മുൻപു സിപിഎമ്മുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതൊന്നും ഇത്ര വലിയ വാർത്തയായില്ലല്ലോയെന്നും കോടിയേരി ചോദിച്ചു.