ADVERTISEMENT

തിരുവനന്തപുരം ∙ പൊട്ടിപ്പൊളിഞ്ഞ അനിൽ അംബാനിയുടെ കമ്പനിക്ക് നരേന്ദ്ര മോദി സർക്കാർ വഴിവിട്ടു നൽകിയ 35,000 കോടി രൂപ എന്തുകൊണ്ട് കേരളത്തിലെ യുവാക്കൾക്ക് വിദ്യാഭ്യാസ വായ്പയായി നൽകാത്തതെന്ന് രാഹുൽ ഗാന്ധി. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡ‍ലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെയും അടൂർ പ്രകാശിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. 35,000 കോടി രൂപ പാവപ്പെട്ട മൽസ്യത്തൊഴിലാളികൾക്ക് നൽകാത്തതെന്ത്? ഒന്നര ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നു മോദി പറഞ്ഞതു പോലെ ഒരിക്കലും നടക്കാത്ത കള്ളങ്ങൾ വിളിച്ചു പറയാൻ കോൺഗ്രസ് തയാറല്ല. നടക്കുന്നതേ ഞങ്ങൾ പറയൂ. 

കോൺഗ്രസ് മുക്ത ഭാരതം എന്നു ബിജെപി പറയുന്നതു പോലെ ബിജെപി മുക്ത ഭാരതം എന്ന് ഒരു കോൺഗ്രസുകാരനും പറയില്ല. ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമ്പോൾ അത് സ്നേഹത്തോടെയും കരുതലോടെയുമാകും. എല്ലാ മതസ്ഥർക്കും അവരവരുടെ ആചാരങ്ങളിൽ ഉറച്ചു നിൽക്കാനുള്ള അവകാശമുണ്ട്. സമാധാനത്തോടെ പരിപാലിക്കുന്ന ആചാരങ്ങളെ ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും രാഹുൽ‌ പറഞ്ഞു. 

English Summary: Rahul Gandhi Kerala Campaign, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com